Saturday, January 24, 2015

സൂക്ഷ്മ കൃഷി/സംരക്ഷിത കൃഷി
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സൂക്ഷ്മ കൃഷി/സംരക്ഷിത കൃഷി പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പിലാക്കും. സംരക്ഷിത കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറികളും കട്ട് ഫ്ളവറും കൃഷി ചെയ്യാന്‍ ഗ്രീന്‍ഹൌസ് നിര്‍മ്മിക്കുന്നതിന് ചതുരശ്രമീറ്ററിന് 425 രൂപയും ക്ളസ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറികളുടെ നടീല്‍ വസ്തു ഉത്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് നാല് ലക്ഷം രൂപയും ധനസഹായമായി നല്‍കും. കൂടാതെ സൂക്ഷ്മ കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യാന്‍ ഹെക്ടറൊന്നിന് 40,000 രൂപയും ക്ളസ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറിയുടെയും വാഴയുടെയും നടീല്‍ വസ്തു ഉത്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് നാല് ലക്ഷം രൂപയും ധനസഹായം നല്‍കും. ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുളളവര്‍ ജനുവരി 23 ന് മുന്‍പ് അപേക്ഷ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് സഹിതം മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം-695034. ഫോണ്‍ : 0471-2330857. ഇ-മെയില്‍ : mdshmkerala@yahoo.co.in. വിലാസത്തില്‍ നല്‍കണം

Cruelty against animals must be punishable

മൃഗപീഡനത്തിനെതിരെ നടപടി സ്വീകരിക്കും മൃഗപീഡ തടയല്‍ നിയമവും കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ വിജ്ഞാപനവും സുപ്രീം കോടതി വിധിയും ലംഘിച്ചുകൊണ്ട് മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതുമായ മൃഗപീഡനങ്ങള്‍ തടയുന്നതിനും ഇത്തരം പീഡനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ച് മൃഗസംരക്ഷണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു. കാളപൂട്ട്/കന്നുപൂട്ട്/മരമടി/ഉഴവ് മത്സരങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വനം വകുപ്പിന്റെ വിജ്ഞാപന പ്രകാരം കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം, കാള തുടങ്ങിയ മൃഗങ്ങളെ പ്രകടന മൃഗങ്ങളായി പരിശീലിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. മാത്രമല്ല സുപ്രീംകോടതി ജല്ലിക്കെട്ട്, കാളവണ്ടി മത്സരം എന്നിവ നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.